2013 ഡിസംബർ 2, തിങ്കളാഴ്‌ച

ആധുനിക ക്ഷണക്കത്ത്

ഞങ്ങളുടെ മകള്‍ ധന്യയും അപ്പുറത്തെ ഉല്പലാക്ഷന്‍ ദമ്പതികളുടെ മകന്‍ രമേഷും തമ്മിലുള്ള `ദുരന്തം` അടുത്ത 18 -ആം തിയ്യതി നടുത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു .എല്ലാരും സദ്യയുണ്ട് കുറ്റം പറഞ്ഞു എത്രയും പെട്ടന്ന് രണ്ടാകാന്‍ പ്രാര്‍ഥിച്ചു സ്ഥലം വിടുക.
ഇങ്ങനെയൊരു ക്ഷണക്കത്ത് വിദൂരമല്ല എന്ന് തോന്നുന്നു.വിവാഹ വാര്‍ഷികം ആയാല്‍ എല്ലാരും പറയുക ദുരന്തം നടന്ന വാര്‍ഷികം എന്നാണു.അങ്ങിനെ പറയുന്നവര്‍ ഇങ്ങനെ കത്ത് തയാറാക്കുന്നത് ആയിരിക്കും നല്ലത് അല്ലെ?
 

മനുഷ്യനും ബലൂണും

മനുഷ്യന്‍ -ശ്വസിച്ച വായുവിന്നവശിഷ്ടം പുറത്തേക്ക് പോകാത്തിടത്തു അവസാനിക്കുന്നു
ബലൂണ്‍ - ശ്വസിച്ച വായു പുറത്തേക്ക് പോകുന്നിടത്ത് തീരുന്ന ജന്മം !

2013 ഒക്‌ടോബർ 13, ഞായറാഴ്‌ച

ഒരു നാടകാനുഭവം

കാളിദാസ കലാകേന്ദ്രത്തിന്റെ മാക്ബത്ത് നാടകമുണ്ടെന്നു അറിഞ്ഞപ്പോള്‍ കയ്യും കാലും പിടിച്ചു അങ്ങോട്ട്‌ എത്തി.പോയത് വെറുതെ ആയില്ല.സിബി മലയില്‍ ,രാജേന്ദ്രന്‍ ,സന്ധ്യാ രാജേന്ദ്രന്‍,കൈനകരി സര്‍ അങ്ങനെ പ്രമുഖര്‍ എല്ലാം ഉണ്ട്.വക്കം ശക്കീരിനു രാമുകാര്യാട്ട് അവാര്‍ഡും കൈനകരിക്ക് കഴിമ്പ്രം വിജയന്‍ അവാര്‍ഡും സമ്മാനിക്കുന്ന ചടങ്ങ്

നാടക്കത്തെക്കള്‍ കൈനകരി യുടെ പ്രസംഗം ആണ് മികച്ചു നിന്നത് .അദ്ദേഹം അക്കമിട്ടു പറഞ്ഞ ചിലകാര്യങ്ങള്‍ മനസ്സില്‍ തട്ടി.
1.നൂറോളം അവാര്‍ഡുകള്‍ ലഭിച്ചു .ഒന്നും വാങ്ങിയതല്ല,കിട്ടിയതാണ് .
2.സംഗീത നാടക അകടെമിയുടെ പെന്‍ഷന്‍ അതിനുപുറകെ നടക്കാത്തത് കൊണ്ട് ലഭിക്കുന്നില്ല.
3.സിബിമലയിലിനോടുള്ള അപേക്ഷ ,തിരക്കഥ നല്ലത് കിട്ടാന്‍ രണ്ടു മൂന്നും വര്‍ഷം കാത്തിരിക്കുന്ന സിബിക്ക് പുതിയ താരങ്ങളെ
കിട്ടാനും അങ്ങനെയൊരു തയ്യാറെടുപ്പ് ആകാം എന്ന്.
4.ഇടതുപക്ഷ സഹയാത്രികനായ ആള്‍ക്ക് ഇടതുപക്ഷം ഭരിക്കുമ്പോള്‍ അവാര്‍ഡ്‌ കിട്ടില്ല.അത് മറ്റവര്‍ക്കു കൊടുക്കാം അല്ലെങ്കില്‍ അത് വിളിച്ചു പറയുമെന്ന് പറഞ്ഞു അവര് കൈ ഒഴിയും.മറ്റവര്‍ ഭരിചാലോ ജന്മത്ത് സംഗീതനാടക അകാദെമി അവാര്‍ഡ്‌ ഒരു ഇടതുപക്ഷക്കാരന് കിട്ടുകയുമില്ല.
          ഒരു നല്ല കലാകാരനാവുക അത്ര എളുപ്പമല്ല.മക്ബെത്തിലെ ലേഡി മാക്ബത്ത് നെ അവതരിപ്പിച്ച നടി ശരിക്കും വിസ്മയിപ്പിച്ചു .അവര്‍
ശരിക്കും കഥാപാത്രം ആയി മാറുകയായിരുന്നു.മാക്ബത്തിന്‍റെ  പ്രകടനം ശരാശരിയില്‍ ഒതുങ്ങി.
       സിപിഎം കാരിയായ ഒരു ജില്ലാ പഞ്ചായത്ത് അംഗത്തിന്‍റെ അഭിപ്രായം എന്നെ അത്ഭുതപ്പെടുത്തി,നാടകോത്സവത്തിന്റെ അവസാനം ഗാനമേള വേണമത്രെ!നീ ഇപ്പറഞ്ഞതിനോക്കെ ഞെട്ടാന്‍ നിന്നാല്‍ നിനക്കതിനെ നേരമുണ്ടാകൂ എന്ന് പറഞ്ഞ്എന്‍റെ ഭര്‍ത്താവ് കയ്യിലുള്ള ബ്രോഷര്‍ എനിക്ക് തന്നു,അതില്‍ കുറിച്ചിരിക്കുന്നു അവസാന പരിപാടി മിമിക്സ് പരേഡ്!

ഒരു ശില്‍പ്പിയുടെ കഥ ..ശില്പ്പത്തിന്‍റെയും

പണ്ട് പണ്ട് പിന്നേം പണ്ട് ഒരു രാജ്യത്ത് മഹാനായ ഒരു ശില്പി ഉണ്ടായിരുന്നു .മനോഹരങ്ങളായ ശില്പങ്ങള്‍
ഉണ്ടാക്കി ശില്പി രാജാവിന് സമര്‍പ്പിക്കും.രാജാവ് പട്ടും വളയും ശില്പ്പിക്ക് നല്‍കും .ഇത് കാലങ്ങളോളം
തുടര്‍ന്നിട്ടും ശില്പിയുടെ അടുപ്പ് പുകഞ്ഞില്ല.വീട്ടുകാരി വക്കീല്‍ നോട്ടിസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തി.
രാജാവ് സമ്മാനിച്ച ബഹുമതികള്‍ വിറ്റ് പുട്ടടിച്ചാല്‍ തല കാണില്ല.ശില്‍പ്പി ധര്‍മ്മസങ്കടത്തിലായി.
      കുറെ കാലത്തോളം ശില്പി കൊട്ടാരത്തിലേക്ക് ചെന്നില്ല .രാജാവിനാനെങ്കില്‍ പട്ടും വളയും കൊടുക്കാന്‍ മുട്ടീട്ടു നില്‍ക്കകളിയില്ല.
രാജാവ് ശില്പിയെ അന്വേഷിച്ചു വീട്ടിലേക്കു ആളെ വിട്ടു.പഴയ കുടില്‍ ഇരുന്നിടത്തു അതാ മനോഹരമായ മാളിക.രാജാവ് ഇതറിഞ്ഞു
ഞെട്ടി ."ഇതെങ്ങിനെ താങ്കള്‍ സാധിച്ചു?" ശില്‍പ്പി നിസ്സാരമായി പറഞ്ഞു "ഞാന്‍ പ്ലേറ്റ് ഒന്ന് മാറ്റി പിടിച്ചു ,ശില്പ പണി നിറുത്തി,ശവപ്പെട്ടി
കച്ചവടം തുടങ്ങി ,നല്ല വരുമാനോം ആയി" ഇപ്പോ രാജാവ് ആരായി?!!

      കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ആവശ്യമായ പ്രോത്സാഹനം കിട്ടിയില്ലെങ്കില്‍ ചുമരെഴുത്തുകാരും ആധാര എഴുത്തുകാരുമായി
മാറുമെന്നു ചുരുക്കം !  (കടപ്പാട്)
 


2013 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

ഇനിയും

"കേട്ട ഗാനം മധുരതരം ,കേള്‍ക്കാത്ത ഗാനം അതിമധുരതരം"
 
                                                      - keats
സഫലപ്രണയം മധുരതരം,
ഇനിയും ലഭിക്കാത്ത പ്രണയത്തിനോ അതിമധുരം!
കണ്ട കാഴ്ചകള്‍ മനോഹരം ,
ഇനിയും കാണാത്ത കാഴ്ചകള്‍ അതിമനോഹരം!

കീഴടക്കിയ ദൂരങ്ങള്‍ ആഗ്രഹങ്ങള്‍,
ഇനിയും എത്തിപ്പിടിക്കാത്തത് ലക്ഷ്യങ്ങള്‍!! 

2013 സെപ്റ്റംബർ 18, ബുധനാഴ്‌ച

ജോണീ ജോണീ

ജോണീ ..ജോണീ
എന്തൂട്ടാണ് അപ്പാ അലറണത്?
എന്തൂര്‍ണട അവ്ടെ നീ മിണങ്ങണത്?
ഒന്നൂല്ലപ്പാ ,ഒന്നൂല്ല!
വായ്‌ തൊറന്നു ഊതടാ ശവീ,
ഊഹു...ഊഹു...
(അന്ന് കോമയിലായതാ ജോണീടെ അപ്പന്‍!)
 — listening to Johny , Johny - Yes Papa.

2013 സെപ്റ്റംബർ 4, ബുധനാഴ്‌ച

രൂപയുടെ വില

കറന്‍സി നോട്ടുകളില്‍ പ്രരാബ്ദവും പ്രണയലേഖനവും reserve ബാങ്ക് നിരോധിച്ചത് നന്നായി!മുന്‍പൊക്കെ ഒരു നോട്ടില്‍ എന്തൊക്കെ ഭാവനാവിലാസങ്ങള്‍ കാണാമായിരുന്നു.പണ്ടത്തെ വിരുതന്മാരുടെ ഫെയിസ്ബൂക്കായിരുന്നു കറന്‍സിനോട്ടുകള്‍..,മനസ്സില്‍ തോന്നുന്നതെല്ലാം കുറിച്ച് വിടാനുള്ള മോന്തപുസ്തകം! ഇപ്പോ ഒരു വിലയുമില്ലാതായി തളര്‍ന്നു കിടക്കുന്നു.ഇത്രേയുള്ളൂ ഏതു പുസ്തകത്തിന്റെയും ഭാവി...വെറും ആവി! — feeling ന്‍റെ കയ്യീന്ന് പോയ കാശൊക്കെ ന്‍റെ കയ്യില്‍ തന്നെ വരണെ.